2019, ഫെബ്രുവരി 28, വ്യാഴാഴ്‌ച

മംഗലാപുരം റെയിൽവേ സ്റ്റേഷൻ.......
ഒരിക്കൽ എന്റെ വിദ്യാർഥി ജീവിതത്തിലെ ഭാഗമായിരുന്നു ഇവിടം നാട്ടിലേക്ക് പോകാനായി സ്റ്റേഷനിൽ എത്തുമ്പോൾ മനസ്സില് സന്തോഷം , വീട്ടിൽ പോകാൻ ഇനി എത്ര നാൾ എന്ന് ആലോചിച്ചു ഇവിടെ വന്നു ഇറങ്ങുമ്പോൾ മനസ്സിൽ എവിടെയോ ഒരു നൊമ്പരം അനുഭവപ്പെടാരുണ്ടായിരുന്നു എന്നത് സത്യം .
ആദ്യമായി ഇവിടെ വന്നു ഇറങ്ങുമ്പോൾ ഒരു ഉയര്ന്ന പാറക്കെട്ടിന്റെ താഴെ റെയിൽ അവസാനിക്കുന്ന കാഴ്ച എന്നെ ആകര്ഷിച്ചിരുന്നു .പാഞ്ഞു വന്ന വണ്ടി യെ പിടിച്ചു നിർത്തുന്ന ഈ പാരകെട്ടിനെ സർപ്പത്തെ പിടിച്ചു നിർത്തിയ ഗ്രീക്ക് ഇതിഹാസത്തിലെ ശകതനായ ഹെർകുലീസിന്റെ രൂപം ആയിരുന്നു മനസ്സിൽ ഓടി വന്നിരുന്നത്.....
പിന്നീടു പല തവണ ഇവിടെ എത്തുമ്പോഴും ഒരിക്കൽ പോലും വിരസത തോന്നതിരുന്ന ഒരു കാഴ്ചയായി അതു മാറി ..
യാത്രക്കിടയിൽ ഉണ്ടാകുമായിരുന്ന സംഭവ വികാസങ്ങളിൽ പലതും മനസിന്റെ ഒരു കോണിൽ മായാത്ത ഓർമ്മകളായി ഇന്നും അവശേഷിക്കുന്നു.
ഒരു തവണ നാട്ടിലേക്ക് പോകാനായി ഞങ്ങൾ റെയിൽവേ സ്റ്റേഷനിലേക്ക് യാത്ര പുറപ്പെട്ടു. സ്റ്റാൻഡിൽ വരുന്ന ബസുകളിൽ എല്ലാം തന്നെ ഒന്ന് നിക്കാൻ പോലും പറ്റാത്ത അത്ര തിരക്ക് . മംഗലാപുരത്ത് നിന്ന് വളരെ അകലെ ആയതിനാൽ ബാഗും മറ്റും പിടിച്ചു നിന്നുള്ള യാത്ര അത്ര സുകകരമാകില്ല .അതുവരെ നിലരമില്ലാത്ത തമാശകൾ പറഞ്ഞും കേട്ട് ചിരി വന്നില്ലെങ്കിലും ചിരിച്ചും ഇരുന്ന ഞങ്ങൾ ബസ്‌ സ്റ്റാൻഡിൽ വന്നു ആളെ വിളിച്ചു കയറ്റുന്ന പ്രൈവറ്റ് ബസ്, ടാക്സി ക്കാരെ സമീപിച്ചെങ്കിലും , ഇതെല്ലം തൂക്കി പിടിച്ചു യാത്ര ചെയ്യാനുള്ള അസൗകര്യം അതിൽ നിന്നും ഞങ്ങളെ പിന്തിരിപ്പിച്ചു .അടുത്തുള്ള ഒരു തട്ട് കടയിലേക്ക് നടന്നു - അവിടെയും തിരക്ക് തന്നെ .ചായയും , എഗ്ഗ് ബുര്ജിയും ഓർഡർ ചെയ്തു ആ പഴയ ബെഞ്ചിലും അടുത്ത് കണ്ട പാതി പൊലിഞ്ഞ കൽ കേട്ടിലുമായി ഇരുന്നു .
തട്ട് കടയില തൂങ്ങി കിടക്കുന്ന വൃത്തിയില്ലാത്ത നൂല് കൊണ്ടാണ് മുട്ട പകുതിയായി മുറിക്കുന്നത് ... ആ നൂല് മാത്രമല്ല , ഗ്ലാസും മറ്റും കഴുകുന്ന വെള്ളവും , പാത്രങ്ങളും , അയാളെ തന്നെയും കണ്ടതോടെ ഓർഡർ ക്യാൻസൽ ചെയ്തു ,ആ കട ക്കരനോട് മങ്ങലപുരതെക്കുള്ള വല്ല വണ്ടിയും ഉണ്ടോ എന്ന് ചോദിച്ചപ്പോൾ വലിയ താല്പര്യമൊന്നും കാണിക്കാതെ ഞങ്ങൾക്കരികെ കല്കെട്ടിൽ ഇരുന്നു വളരെ അസ്വതിച്ചു ചായ കുടിക്കുന്ന ഒരു ആളെ കാണിച്ചു അയാളോട് ചോദിക്കാൻ പറഞ്ഞു.
വലിയൊരു വിലപേശലില്ലാതെ റെയിൽവേ സ്റ്റേഷൻ വരെയുള്ള യാത്ര തരമാക്കി.കന്നടയും മലയാളവും ഹിന്ദിയും മിക്സ്‌ ചെയ്തു സരളമായി സംസാരിക്കുന്ന അയാൾ കാഴ്ച്ചയിൽ തോന്നിയ പോലെ മുരടനല്ലെന്നു മനസ്സിലായി .
പഴയ ആ കാറിന്റെ ഡിക്കിയിൽ ബാഗുകൾ വെച്ചുപഴയ ആ കാറിൽ കയറിയപ്പോൾ ചന്ദന തിരിയുടെ സുഗന്ദം അനുഭവപെട്ടു. .വളരെ പെട്ടെന്ന് തന്നെ അയാള് ഞങ്ങളുടെ സുഹൃത്തായി മാറിയിരുന്നു . ജീവിതത്തിൽ വളരെ ഏറെ പ്രതീക്ഷകൾ സംസാരത്തിലുടനീളം അയാൾ പ്രകടിപ്പിച്ചിരുന്നു.
കാസെറ്റുകൾ ഇടയ്ക്കിടെ മാറ്റിയും പഴയ ഹിന്ദി ഗാനങ്ങൾ കൂടെ പടിയും ചില പാട്ടുകളേയും അതിൽ പാടി അഭിനയിച്ച നടീ നടൻ മാരെ പറ്റിയും സംസാരിച്ച്ചും ഞങ്ങൾ യാത്ര തുടർന്നു.

ഡാശ് ബോര്ഡിലെ ദൈവങ്ങൾക്കിടയിൽ അയാളുടെ ഫാമിലി ഫോടോയിലെ ചെറിയ കുട്ടിയെ മകളാണോ എന്ന് ചോദിച്ചതിനു ശേഷം അയാൾ തന്റെ മകളെ പറ്റി യായി പിന്നീടുള്ള സംസാരം അയാളുടെ വാത്സല്യം അവളെ പുകഴ്ത്തിയുള്ള സംസാരത്തിൽ ഉടനീളം നിറഞ്ഞു നിന്നിരുന്നു.യാത്രയുടെ ദൈർഗ്യം അറിഞ്ഞതേ ഇല്ല എന്നതു ഒരു യാഥാര്ത്യമായിരുന്നു .ഒടുവിൽ റെയിൽവെ സ്റ്റേഷനിൽ ഇറങ്ങി . വണ്ടി വാടകയും കൊടുത്തു എല്ലാരും ബാഗുകൾ എല്ലാം എടുത്തു അയാളോട് യാത്ര പറഞ്ഞു .സ്റ്റേഷനിലെ തിരക്കിനിടയിൽ വളരെ ദുർലഭമായി കണ്ട സുന്ദരികളെ നോക്കി ഇരിക്കുന്നതിനിടെ വണ്ടി വന്നു. സാധാരണ കാണാറുള്ളതിൽ കൂടുതൽ തിരക്കുണ്ടായിരുന്നു . വണ്ടിയിൽ കയറാനുള്ള വ്യഗ്രതയിൽ അവരവരുടെതെന്നോന്നും നോക്കാതെ ബാഗുകൾ എടുത്തു എങ്ങിനെയൊക്കെയോ കയറി പറ്റി .
പിന്നീടാണ് ഞങ്ങൾ ഒരു ബാഗു കൂടുതലായി ഞങ്ങളുടെ പക്കല ഉണ്ട് എന്നത് ശ്രദ്ധിച്ചത് . ഞങ്ങളിൽ ആരുടേയും അല്ല .
ആ ഡ്രൈവെരുടെ ബാഗ് ഞങ്ങളിൽ ആരോ എടുത്തു കൊണ്ട് വന്നതാണ് .
ബാഗ്‌ തുറന്നു നോക്കിയപ്പോൾ കുറെ മുഷിച്ച വസ്ത്രങ്ങൾ കൂടെ ഏതോ തുണിക്കടയുടെ കവർ കണ്ടെങ്കിലും പണമോ മറ്റൊ ഇല്ല എന്നത് മനസിലയാതുകൊണ്ടു അത് വണ്ടിയിൽ തന്നെ ഉപേക്ഷിക്കാൻ തീരുമാനിച്ചു.
വണ്ടി നീങ്ങിയിരുന്നു അല്ലെങ്കിൽ എവിടെയെങ്കിലും കളയാമായിരുന്നു സീറ്റിനടിയിലേക്ക്‌ വെച്ച് ഞങ്ങൾ ഞങ്ങളുടേതായ ലോകത്തില ആയി.
കാഞ്ഞങ്ങാട് ഞങ്ങളിൽ ഒരാള് ഇറങ്ങിയപ്പോൾ . വീണ്ടും ആ ബാഗിനെ പറ്റി സംസാരം തുടങ്ങി.വീണ്ടും ബാഗ്‌ എടുത്തു നേരത്തെ കണ്ട തുണിക്കടയുടെ കവർ ഞങ്ങൾ തുറന്നു അയാളുടെ മകള്ക്കുള്ള ഒരു പുതിയ കുപ്പായവും കാളിപ്പാട്ടങ്ങളും കണ്ടപ്പോൾ ഞങ്ങൾ പരസ്പരം നോക്കി പിന്നെ നീണ്ട മൌനം മാത്രം .
എന്റെ മനസ്സിൽ മുമ്പ് ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത അയാളുടെ മകളുടെ മുഖ മായിരുന്നു അയാളിൽ നിന്നും പ്രതീക്ഷിക്കാതെ സമ്മാനമായി കിട്ടുന്ന നിമിഷം ആ കണ്ണുകളിലെ ഉണ്ടാകേണ്ടിയിരുന്ന തിളക്കം ...അതെ അതാണ്‌ ഞങ്ങളിൽ ഒരാളുടെ ശ്രദ്ധ കുറവിനാൽ ഇല്ലാതായത് .ഒരു പക്ഷെ അവൾക്കരിയ്യാമായിരിക്കാം അയാൾ കൊണ്ട് വരുമെന്ന് അപ്പോൾ അവൾക്ക്  ഉണ്ടാകുന്ന നിരാശ ............അയാളിൽ ഉണ്ടാകുന്ന നിസംഗത.
വീണ്ടും ആ കവർ എടുത്തു നോക്കി അതിൽ നിന്നും അയാളെ ബന്ധപ്പെടാനുള്ള വല്ലതും കിട്ടുമെന്ന പ്രതീക്ഷയും ഇല്ലാതെയായി .
വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇന്നും അത് ഒരു മാറാത്ത ഒരു നൊമ്പരമായി മനസ്സിൽ അവശേഷിക്കുന്നു

2013, മേയ് 27, തിങ്കളാഴ്‌ച

ആത്മാവ്


ആത്മാവ്
ഒരിക്കല്ഒരു പെണ്ആത്മാവ്
തന്റെ വളരെ ചെറുപ്പത്തില്തന്നെ കോഴിഞ്ഞു പോയ
(
അല്ല താന്തന്നെ തല്ലി കൊഴിച്ച ) ജീവിതം ഒന്ന് തിരിഞ്ഞു നോക്കാന്തന്നെ തീരുമാനിച്ചു ...............................

സ്വര്ര്ഗത്തില്നിന്നാണോ നരഗത്തില്നിന്നാണോ..... എവിടെ നിന്നാന്നു ആത്മാവ് ഇങ്ങിനെ ഒരു തീരുമാനം എടുത്തത്‌ ? ............................
ഇത്തരം ആത്മാക്കള്എവിടെയാണ് സാധാരണയായി ഹാള്ട്ട് ചെയ്യുന്നതെന്ന് എനിക്ക് ശരിക്കും അറിയില്ല

(
വായനക്കാരുടെ ഉത്തരതിനായീ ചോദ്യം വിട്ടു തരുന്നു, )

ആത്മാവ് ഓര്ക്കുന്നു .................

പ്രേമം ദിവ്യമാണ് ......പവിത്രംമാണ് ................പാവനമാണ്

താന്വായിച്ച പുസ്തകങ്ങളില്‍. എല്ലാം വായിച്ചതും ...
സാഹിത്യ ക്ലാസ്സിലും ,മറ്റു പല കൃതികളിലും , കണ്ട സിനിമ കളില്നിന്നും മന്ന്സ്സ്ലാക്കിയെടുത്ത മഹത്തായ കാര്യം....
(
ഇതില്പൈങ്കിളിയും ക്ലാസ്സികും എല്ലാം പെടും കേട്ടോ...)

ടൌണിലെ ഒരു പ്രശസ്ത കോളേജില്എത്തിയിരിക്കുന്നു വളരെ ചുരുക്കം പേര്ക്കെ കോളേജില്പഠിക്കാനുള്ള ഭാഗ്യം ഉണ്ടാകാരുല്ല് അത്ര്....‍
താന്ഭാഗ്യവതി തന്നെ .....................
.
അച്ഛനും അമ്മയ്ക്കും വളരെ സന്തോഷം..

മകള്ഉയര്ച്ചയുടെ പടികള്ഓരോന്നും കയറുന്നത് കണ്ടു ..... .

അഭിമാനം തോന്നിയ നിമിഷങ്ങള്‍ .........

"
ആണ്കു്ട്ടികളോട് ഒന്നും അധികം അടുത്ത് സംസാരിക്കെണ്ടാ കേട്ടോ... പ്രേമം എന്നൊക്കെ പറഞ്ഞു വന്നാല്പിന്നെ വീട്ടില്കേട്ടില്ല ."
അമ്മയുടെ ഉപദേശം.

"
ആണ്കു്ട്ടികളോട് എപ്പോളും ഒരു ഡിസ്ടന്സ് കീപ്ചെയ്യണം .
മൊബൈല്നമ്പര്ഒന്നും ആര്ക്കും കൊടുകീണ്ടാ ,
ചീത്ത കൂട്ട് കേട്ടുള്ള പെന്കുട്ടികലായും വേണ്ടാ ചങ്ങാത്തം ...
എന്ത് ബുദ്ധിമുട്ടുണ്ടെങ്കിലും പറയണം......... ."
അച്ഛന്റ് ഉപദേശം.

ഒരു സ്വാതന്ത്യവും ഇല്ലേ ?
ഇവര്ക്കൊക്കെ എന്തിന്റെ അസുഗമാണ്‌ ?
അവരും കോളേജില്ഒക്കെ പടിച്ചവരല്ലേ ... ... എന്നിട്ടും എന്തെ ?
വലിയ ഉദ്യോഗസ്തരാനത്രേ ...........
പഴഞ്ചന്മാര ..............

ദിവസങ്ങള്അടന്നു വീണു കൊണ്ടിരിക്കുന്നു....

പരീക്ഷ അടുത്ത് വരുന്നു...

ഇത് വരെ കളിച്ചു നടന്ന ദിനങ്ങള്എത്ര മനോഹരം..

ജീവിത മാര്ഗടതിനായി മാത്രം പ്ടിപ്പിക്കുന്നരെയും ....
ജീവിത മാര്ഗം ലഭിക്കാനായി മാത്രം പഠിക്കുന്നവരേയും കണ്ടു മടുത്തു.

ഹോസ്റ്റലില്ഇപ്പോള്ചില ഗ്രൂപ്പുകള്ഉണ്ട് .
അവയെ ഇങ്ങിനെ മൂന്നായി തരം തിരിക്കാം

1.
പഠിത്തം മാത്രമേ ഞങ്ങള്ക്കുനല്ല് എന്ന് വിശ്വസിക്കുന്നവര്
2.
പടിക്കനല്ല ഞങ്ങള്കോളേജില്വന്നതെന്ന വിശ്വസിക്കുന്നവര്
3.
രണ്ടിലും വിശ്വസിക്കുന്നവര്‍ .

താന്എതിലാണ് ഗ്രൂപിലാണ് എന്ന് മനസ്സിലായില്ല ?

ക്ലാസ്സ്ബങ്ക് ചെയ്യ്തു , കറങ്ങാന്പോയീ, ഇടയ്ക്കു പഠിക്കുകായും ചെയ്തിരുന്നു കേട്ടോ ..............

താന്ഒരു പഴഞ്ചന്അല്ല എന്ന് സഹപാടികളുടെ മുന്നില്കാണിക്കാനുള്ള വെമ്പല്‍ ....

കൂടെ പഠിക്കുന്ന പലര്ക്കും ബോയ്ഫ്രണ്ട് ഉണ്ട് ....
തനിക്കും വേണം ഒരു ബോയ്ഫ്രണ്ട്...

ആഗ്രഹം തന്റെ അടുത്ത സുഹൃത്തിനോട്പ്രകടിപ്പിച്ചു ,

വളരെ ഏറെ പരിഗണനയോടെ .............എന്തോ ഒരു മഹാകാര്യം, ത്യാഗം സഹിച്ചാണെങ്കിലും നടത്തി തരുന്നു എന്ന മട്ടില്
വളരെ പെട്ടെന്ന്തന്നെ അവളുടെമുന്കാല കാമുകനെ
(
അന്നു കാര്യം അറിയില്ലായിരുന്നു കേട്ടോ......) വിലമതിക്കാനാവാത്ത ബോയ്ഫ്രണ്ട് എന്നപ്രതിഭാസമായി തനിക്കു സമ്മാനിച്ച്തന്നത്.... ....

ഒരു ആണ്കുട്ടിക്ക് ഗേള്ഫ്രണ്ട് കിട്ടുക എന്നാല്കുറച്ചു പ്രയാസമുള്ള കാര്യമാണ് ......................അന്ന് അതറിയില്ലായിരുന്നു.
(
ഇപ്പോള്ആത്മാവിനു അതൊക്കെ അറിയാം )

പിന്നീട് ക്ലാസ്സ്കട്ട് ചെയ്തു ....,
പാര്ക്കുകള്‍ , സിനിമാ കൊട്ടകകള്‍, ..............
ബൈക്കില്‍, കാറില്‍ ..................

പ്രേമത്തിന്റെ മാധുര്യത്തിന്റെ നാളുകള്‍.................
.
ഇടക്കൊക്കെ താന്അറിയുന്നുണ്ടായിരുന്നു ......
അവനിലെ ചില മാറ്റങ്ങള്‍ ............

പക്ഷെ ബൌധിക മണ്ഡലത്തെ മുഴുവനായീ കീഴ്പെടുത്തി, പ്രേമമെന്ന മഹത്തായ പ്രസ്ഥാനത്തിലെ ഒരു അംഗം ആയ സന്തോഷത്താല്തനിക്കു മറ്റൊരു തരത്തിലും ചിന്തിക്കാന്കഴിയുമായിരുന്നില്ലാ......

മാത്രവുമല്ല.....

ആപോഴൊക്കെ മഹത്തായ വാചകങ്ങള്ഓര്മ വരും
"
പ്രേമം
അത് ദിവ്യമാണ് ......പവിത്രംമാണ് ................പാവനമാണ്"

മാതാ പിതാക്കള്ഇപ്പോള്ശത്രുക്കള്മാത്രാണ്...
കാരണം അവര് തന്റെ ഓരോ കാര്യത്തിലും ഇടപെടുന്നു ഇടക്കൊക്കെ തെളിഞ്ഞും മറഞ്ഞും തന്റെ നല്ല നടപ്പിനെ പറ്റി ചോദിക്കുന്നു .................
പോക്കറ്റ്മണി ഒക്കെ തരാന്എന്തൊരു പിശുക്കതരംമാണ്........( പോക്കറ്റ്മണി.............അതിനു മാത്രാമായി മാറിയിരിക്കുന്നു അവരോടുള്ള സ്നേഹം)
പലപ്പോഴും മനസ്സില്തോന്നി ..

കണ്ട്രികള്‍.........

(
കഴിഞ്ഞ ആഴ്ച തങ്ങള്കണ്ട സിനിമയിലെ കാമുകികാമുകന്മാരുടെയും പ്രധാന ശത്രുക്കള്മാതാ പിതാക്കള്തന്നെ..... )
സിനിമയിലെ നായികയുമായി താന്താദാത്മ്യം പ്രാപിക്കുകായായിരിന്നു ... .............അല്ലെ ?

പിന്നീടെപ്പോഴോ .....................
പ്രേമം ഒരു കാമം കൂടിയാണെന്നും അറിഞ്ഞു...............അവനിലൂടെ .........................
അവന്റെ സുഹൃത്തുക്കളിലൂടെ ......................
അത് ഒരു വഞ്ചനയായിരുന്നു ...................

അതെ മറ്റൊരു പീഡന കഥ മലയാളി അറിഞ്ഞു............

അവരതു ആഘോഷിച്ചു തുടങ്ങി ...

മാദ്യമങ്ങള്ഇത് സഹര്ഷം കൊണ്ടാടി ......................

നായിക ഇപ്പോള്ഒരു ദുരന്തനായികയായി മാറി കഴിഞ്ഞിരിക്കുന്നു ......................
ദിവസങ്ങള്ഇപ്പോള്ഒരു അപരാധിനിയുടെതായി മാറി കഴിഞ്ഞിരിക്കുന്നു ...........................

(
പെണ്ണ് മാത്രമാണല്ലോ തെറ്റ് ചെയ്തവള്‍..)

ഇപ്പോള്‍ ..............

ആരും തിരിഞ്ഞു നോക്കാന്പോലും ഇല്ല ................

തന്നെ "ജീവനെ ക്കലേറെ സ്നേഹിച്ച " അല്ലെങ്കില്കാമിച്ച കാമുകനെയും....കൂട്ടരെയും കാണാനില്ല ..
അവനും സുഹൃത്തുക്കളും ലീവ് എടുത്തു പോയത്രേ.. ....

"
ശത്രുക്കളായ" മാതാപിതാക്കള്ഓടി എത്തി...

ശകാരങ്ങള്‍... സങ്കടങ്ങള്‍.......
പതുക്കെ അവരുടെ ശകാരങ്ങള്കുറഞ്ഞു കുറഞ്ഞു വന്നു ..
പക്ഷെ അവരുടെ സങ്കടങ്ങള്കൂടിയും................

നഷ്ടപ്പെട്ട് പോയ സന്തോഷങ്ങളുടെ നാളുകള്‍ .. ...
എനി അത് ഇവരുടെ ജീവിതത്തില്ഉണ്ടാകില്ല ......

അതും താന്കാരണം.....

ഇതൊക്കെ ആസ്വതിക്കുന്ന ഞരമ്പ്രോഗികള്വളരെ എരെ ഉള്ള നാട്ടില്‍...
മറ്റുള്ളവരെ എങ്ങിനെയാണ് അഭിമുക്കെകരിക്കേണ്ടത് എന്നറിയാതെ ( നാടുകാര് കൂടാതെ ചാനല്കാരും അവരുടെ പിന്നാലെയുണ്ട്......) ഓരോ ദിനവും തള്ളി നീക്കി ജീവിക്കുന്ന മാതാപിതാക്കള്‍ .

ഇല്ല .....

തനിക്കു സ്നേഹം മാത്രമേ അവരില്നിന്നും കിട്ട്യുള്ളൂ ....
താന്പക്ഷെ അവരെ ചതിചു..

അവര്ക്ക് മാനക്കെടുണ്ടാക്കി .....

എത്രയേറെ നാം പുരോഗമിച്ചാലും ഇതൊക്കെ പഴയ രീതിയിലെ നമുക്ക്..... നമ്മുടെ സമൂഹത്തിനു കാണാനാവൂ ....

അന്നൊരു ഉച്ച സമയം .........

അവരെ അവഗണിച്ച തനിക്കു ദൈവമായി തന്ന ശിക്ഷയാണ് ഇത് ............
ശിക്ഷ ..................താന്അതേറ്റു വാങ്ങുന്നു..........

വാവിട്ടു കരയുന്ന മാതാ പിതാക്കള്‍ ................

ഒരു ആത്മാവ് മാത്രമായി തീര്ന്ന തനിക്കിപ്പോള്എല്ലാം മനസ്സിലാകുന്നു ................

സുഹൃത്തുക്കള്‍ ( അങ്ങിനയല്ലേ കരുതി പോന്നത്) തന്നെ പറ്റി കഥകള്മെനഞ്ഞും .. അതില്കൂടുതല്കൂടുതല്പൊടിപ്പും തൊങ്ങലും ചേര്ത്തും രസിക്കയാണ്....

തന്റെ കാമുകന്മാര്................തങ്ങളുടെ സ്വാധീന ശക്ത്യാല്എല്ലാം മറികടന്നു അടുത്ത ഇരയെ കീഴ്പെടുതാനായി പദ്ധതികള്മെനയുന്നു...........................

ഇരയെ
അവരുടെ അടുത്ത ഇരയെ എങ്ങിനെ രക്ഷിക്കും............
ആത്മാവ് ഉറക്കെ ...........വീണ്ടും വീണ്ടും വിളിച്ചു നോക്കി ................
ഇല്ല........അവള്കേള്ല്ക്കുന്നില്ല.

താന്ഇപ്പോള്വെറും ആത്മാവ് മാത്രമാണെന്ന് വീണ്ടും മനസിലാകുന്നു...

എന്തെ ഇത്രയേറെ വിദ്യാഭ്യാസം ഉണ്ടായിട്ടും കുട്ടികള്ഒക്കെ ഇങ്ങിനെ ..........................ആത്മാവ് ആലോചിച്ചു .

ഇരയെ കൊന്നു തിന്നുന്ന കഴുകന്കണ്ണുകള്മാത്രമാണ് തങ്ങള്ക്കു ചുറ്റും ഉള്ളതെന്ന് അവര്മനസ്സിലാക്കിയിരുന്നുവെങ്കില്‍..........................

ഇല്ല വളരെ വൈകി മാത്രമേ എല്ലാം അവര്ക്ക് മനസിലാകൂ ..........
അപ്പോഴേക്കും എല്ലാം കായി വിട്ടു പോയീ കാണും ..................

ആത്മാവ് അപ്പോള്വീണ്ടും വാചങ്ങള്ഓര്ത്തു
"
പ്രേമം
അത് ദിവ്യമാണ് ......പവിത്രംമാണ് ................പാവനമാണ്" ..

പലപ്പോഴും...............
അല്ല .......
എല്ലായ്പ്പോഴും ..

അല്ലെന്നു വളരെ ..വളരെ... വൈകിയാണെങ്കിലും ആത്മാവിനു മനസ്സിലാകുന്നു

ആത്മാവിനു ഇപ്പോള്ഒരേ ഒരു സന്ദേശം മാത്രമേ പെണ്കുട്ടികള്ക്കായി നല്കാനുള്ളൂ .............

ഇതോര്ക്കുക ഏപ്പോഴും..........................
കവിതയിലെ വര്ണ്ണനയല്ല കുട്ടികളെ യഥാര്ത്ഥ ജീവിതം ..................

അടുത്ത ഒരു പെണ്കുട്ടി കൂടി ......................തന്നെ പോലെ
സംഭവികരുതെ എന്ന് ആത്മാവ് ആത്മാര്ത്ഥമായീ പ്രാര്ഥിക്കുകയാണ്

ആത്മാവ് വിവരധോഷിയായ ഒരു പഴഞ്ചന്ആണോ ?............................................
(
ചോദ്യവും വായനക്കാര്ക്ക് വിട്ടു തരുന്നു........ഉത്തരത്തിനായി)